Friday 5 April 2013

" എല്ലാ കവിതകളും അവസാനിപ്പിക്കാന ുള്ള
ഒരു കവിതയാണു നീ, ഒരു കവിത,
ശവകുടീരം പോലെ പൂര്‍ണമായ ഒരു കവിത...!!! "

--- മാധവിക്കുട്ടി --- —



"അത്ര മനോഹരമായി, അത്ര ലാഘവത്തോടെ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന അമ്മയോട് ലീലയ്‌ക്ക് കഠിനമായ അസൂയ തോന്നി. അമ്മയുടെ ആകര്‍ഷണ ശക്‌തികള്‍ക്ക് ഒരിക്കലും ക്ഷയം വരില്ലെന്നോ? എന്നും സല്ക്കാരമുറിയില്‍, സ്വര്‍ണ്ണം പോലെ ജ്വലിക്കുന്ന അമ്മയുടെ അടുത്ത്‌ ഒരു മുക്കുപണ്ടമെന്ന പോലെ അപമാനഭാരം സഹിച്ചു കൊണ്ട് തനിക്ക് കഴിയേണ്ടി വരുമോ?"

തണുപ്പ് (മാധവികുട്ടി) 


 ഇന്നാകാശത്തില്‍ കത്തിയെരിയുന്ന മുഖം എന്നെ ഓര്‍മിപ്പിക്കുന ്നതെന്താണ്? കിനാവള്ളി പോലെ എന്നെ വരിയുന്ന കൈകള്‍ ആരുടേതാണ്? എന്റെ മുറിയുടെ നിശ്ശബ്തതയില്‍ ചുണ്ടില്‍ ചുണ്ടമര്‍ത്തിയത ാരാണ്?


മാധവിക്കുട്ടി (നഷ്ടപ്പെട്ട നീലാംബരി)


0 comments:

Post a Comment