Thursday 4 April 2013

ഇനി നീര്‍മാതളം പൂക്കുന്നില്ല..




 "എന്റെ കഥയുടെ"കഥാകാരിയെ കമലസുരയ്യ എന്നല്ല മാധവികുട്ടി എന്ന് വിളീക്കാന്‍ ആണു ഞാന് ‍എന്നും ആഗ്രഹിച്ചത്, .



 അക്ഷരങ്ങള്‍ ഒരിക്കലും നശിക്കാത്തതെന്നപോലെ അവര്‍ എന്നും നമ്മുടെ മനസ്സില്‍ അനശ്വരമായി നിലനില്‍ക്കുക തന്നെ ചെയ്യും ..

ആ കഥാകാരിയെ മനസ്സില്‍ സ്നേഹിച്ചിരുന്ന കുറേയേറെ ഭാഷാസ്നേഹികള്‍ ഈ മലയാളക്കരയില്‍ ഉണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ ആ ഹൃദയത്തെ നമ്മള്‍ നോവിച്ചിരുന്നോ എന്ന ചിന്ത ഒരു വിങ്ങലായി മനസ്സില്‍ എവിടേയോ കൊളുത്തി വലിക്കുന്നുവോ....


 ആ നീര്‍മാതളത്തിന്‍ മധുരമറിയാന്‍
ആ സ്നേഹവാക്കുകള്‍ കേള്‍ക്കാന്‍
ആ മനോഹര പ്രണയമറിയാന്‍
ആ സുന്ദര ഗീതം നുകരാന്‍
ഇനി നീയില്ലയീ ഭൂമിയില്‍
എന്നറിയുന്നേരം
അറിയാതെ തുള്ളി വീണു
മിഴിനീര്‍ കണ്ണങ്ങള്‍.....

വാടാത്ത....കൊഴിയാത്ത
സ്നേഹത്തിന്‍ പൂമരമായി
നീ എന്നും ഞങ്ങളോടൊപ്പം

ഒരേ സമയം ഇഷ്ടപ്പെടുകയും അതേ പോലെ വെറുക്കപ്പെടുകയും ചെയ്ത കഥാകാരി.....



 ഇനിയാണ് നീര്‍മാതളം പൂക്കാന്‍ പോകുന്നത്. ജീവിച്ചിരിക്കുംബോള്‍ നാം സത്യത്തെ ബഹുമാനിക്കാറില്ല.
സത്യം ചത്തെന്ന് ഉറപ്പായാല്‍ സത്യത്തിന്റെ പൂടയെ വിഗ്രഹമാക്കി നാം
ആരാധിക്കാനും,അഭിഷേകം ചെയ്യാനും തൊഴുതുകൊണ്ട് ക്യൂ നില്‍ക്കും.
അടിമ സമൂഹത്തിന്റെ രീതി അങ്ങിനെയാണ്.

സ്നേഹത്തിന്റെ,പ്രേമത്തിന്റെ,ജീവിതത്തിന്റെ നിഷ്ക്കളങ്ക സൌന്ദര്യം മലയാളത്തിനു സമ്മാനിച്ച കഥാകാരി 

സ്നേഹശൂന്യതയില്‍ മനംനൊന്ത് പിറന്നനാടുവിട്ട അവര്‍ കേരളമണ്ണിലേയ്ക്ക് വീണ്ടും തിരിച്ചു വരാന്‍ കൊതിച്ചിരിക്കെ ഈ ലോകത്തോടുതന്നെ വിട പറഞ്ഞു.....
സഹൃദയമനസ്സുകളില്‍ ഒരു വിങ്ങലായി അവരുടെ ഓര്‍മ്മ നിലനില്‍ക്കും.
നിശ്ചലമായ ഭൌതികശരീരമെങ്കിലും ഒരു നോക്കുകാണാനുള്ള വെമ്പലോടെ സാഹിത്യ അക്കാദമി ഹാളില്‍ അനേകര്‍ക്കൊപ്പം ഈയുള്ളവനുമുണ്ടായിരുന്നു....
നഷ്ടബോധത്തിന്റെ വിങ്ങലാണിപ്പോള്‍ മനസ്സു നിറയെ.

മലയാളി ഒരിക്കലും സ്നേഹിക്കാത്ത മലയാളിയുടെ സ്വന്തം മാധവിക്കുട്ടി!

ജീവിച്ചിരുന്നപ്പോള്‍ അവരെ ആരും സ്നേഹിച്ചിരുന്നില്ല, ആദരിച്ചിരുന്നില്ല- പകരം തെറിക്കത്തുകളും, പാതിരാത്രിയില്‍ അസഭ്യം പറഞ്ഞുള്ള ഫോണ്‍ കോളുകളളും കൊണ്ട് അവരെ വേദനിപ്പിച്ചു, ദ്രോഹിച്ചു. എന്നിട്ടും അവര്‍ മലയാളത്തിന്റെ സ്വന്തമായി!

എന്തിനോ വേണ്ടി അവരെന്നിട്ടും എല്ലാവരെയും, എല്ലാത്തിനെയും സ്നേഹിച്ചു. സ്നേഹം അവസാനിക്കുന്നത് മരണമാണെന്ന് വിശ്വസിച്ചു.

അവരുടെ മരണം ആഘോഷിക്കാനായിട്ട് നേരത്തെ തയ്യാറിക്കിയ ഇന്റര്‍വ്യൂകളും റിപ്പോര്‍ട്ടുകളുമായിട്ട് മാധ്യമലോകം കാത്തിരുന്നു.

അവരെ സ്നേഹിച്ചിരുന്നവരുടെ,ആ ചങ്കൂറ്റത്തെ ആദരിക്കുന്നവരുടെ മനസ്സില്‍ അവരെന്നും പ്രിയപ്പെട്ടതായി ജീവിക്കട്ടെ!

0 comments:

Post a Comment