Sunday 13 October 2013

മാധവികുട്ടി മതം മാറാനുള്ള കാരണം ..






"എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നുമാത്രം ഉറങ്ങും.


മാ്ന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്നഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.



വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും മഞ്ചലിലെന്നപോല്‍ മലര്‍ന്ന് കിടക്കുകയും ചെയ്യും"




കമലദാസ് അല്ലെങ്കില്‍ മാധവികുട്ടി അതുമല്ലെങ്കില്‍ കമലസുരയ്യ പിന്നെ പ്രിയപ്പെട്ടവരുടെ ആമി പല പേരുകളിലും രൂപങ്ങളിലുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഇന്നും നിറഞ്ഞുനില്‍ക്കുന്നു, സ്‌നേഹത്തിന്റെ പ്രതീകമായി.കേരളത്തിന്റെ സ്വകാര്യ അഹങ്കാരമയ
ജീവിതകാലത്തെന്നതുപോലെ മരണത്തിലും മരണത്തിനു ശേഷവുമെല്ലാം വിവാദനായികയായിരുന്നു മാധവിക്കുട്ടി. ബാല്യകാലം കൊല്‍ക്കത്തയില്‍ ചെലവഴിച്ച അവര്‍ക്ക് മലയാളത്തില്‍ ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല. പക്ഷേ സാഹിത്യത്തില്‍ ഉന്നതപാരമ്പര്യം അവകാശപ്പെടാവുന്ന നാലപ്പാട്ടു തറവാട്ടില്‍ പിറന്ന അവര്‍ ചെറുപ്പത്തിലേ മലയാളത്തില്‍ കഥകള്‍ എഴുതാന്‍ തുടങ്ങി, ഇംഗ്ലീഷില്‍ കവിതകളും. മലയാളത്തിന് അതുവരെ അപരിചിതമായ ഒരു ഭാവുകത്വലോകത്തിലേക്കാണ് അവരുടെ കൃതികള്‍ വായനക്കാരെ നയിച്ചത്. ഉള്ളില്‍ വിങ്ങിനിറയുന്ന അനുഭവങ്ങളെ ഹൃദയത്തില്‍ തൊട്ടെഴുതിയവയായിരുന്നു അവരുടെ കൃതികള്‍. തുറന്നെഴുതിയതിന്റെ പേരില്‍ ഏറെ തെറ്റിധരിക്കപ്പെടുകയും ചെയ്തു മാധവിക്കുട്ടി. മനുഷ്യബന്ധങ്ങള്‍ക്കിടയിലെ മുഖംമൂടികളും കാപട്യങ്ങളും അവരെ അസ്വസ്ഥയും പ്രക്ഷോഭകാരിയുമാക്കി. ആ അസ്വാസ്ഥ്യത്തിന്റെ പ്രകമ്പനവും പ്രക്ഷോഭത്തിന്റെ ചൂടും അവരുടെ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നു.മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ വിടവാങ്ങലോടെ നഷ്ടമായത് മലയാളത്തിന് മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിലെ ലോകനിലവാരത്തിന് കൂടിയാണ്..



1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ പ്രകൃതിയും ഏകാന്തതയും കുട്ടിയായ കമലയുടെ ചിന്തകളില്‍ കൂടുകൂട്ടി.

പ്രശസ്തരായ അച്ഛനും അമ്മയും. അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ. അച്ഛന്‍ മാതൃഭൂമിയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായര്‍. എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവന്‍. മലയാളത്തിന്റെ ഏറ്റവും മികച്ച എഴുത്തുകാരിയെ സൃഷ്ടിച്ചതില്‍ കുട്ടിക്കാലം മുതല്‍ക്കേയുള്ള യാത്രകളും നാലപ്പാട്ടെ പ്രകൃതിയും പ്രചോദനമായിട്ടുണ്ട് എന്നതില്‍ സംശയമില്ല.

കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം. നിര്‍ഭയത്വമായിരുന്നു കമലയുടെ രചനകളുടെ രാസത്വരകം. എന്നാല്‍ ഈ നിര്‍ഭയത്വം തന്റെ രചനകളിലൂടെ വിപ്ലാത്മകമായി അവതരിപ്പിക്കപ്പെടുമ്പോഴും വ്യക്തിജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും സങ്കടപ്പെടുന്ന കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു കമല സുരയ്യ എന്ന മാധവിക്കുട്ടിക്ക്.

അപരിചിതരുടെ പരിഹാസങ്ങളെ ദ്വേഷങ്ങളെ ചൂണ്ടിക്കാട്ടി അവര്‍ സങ്കടപ്പെട്ടു. അപ്പോഴും ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരില്‍ എഴുതിയ കവിതകളിലൂടെയും മലയാളത്തില്‍ മാധവിക്കുട്ടിയെന്ന പേരില്‍ എഴുതിയ കഥകളിലൂടെയും അവര്‍ വായനാലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.

പ്രായം കൊണ്ട് തന്നേക്കാള്‍ ഏറെ അകലമുള്ള മാധവദാസിനെയാണ് കമല വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് എം ഡി നാലപ്പാട്ട്, ചിന്നന്‍, ജയസൂര്യ. ആത്മകഥാപരമായ രചനായായ ‘എന്റെ കഥ’ മലയാളത്തിന്റെ ബോധമണ്ഡലത്തെ വിസ്മയിപ്പിച്ചു.

എന്നാല്‍ യാഥാസ്ഥിതിക സമൂഹത്തെ അത് ഏറെ ചൊടിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് മാധവദാസിനോടുള്ള സ്‌നേഹമാണ് മാധവിക്കുട്ടി എന്ന പേരില്‍ എഴുതാന്‍ കമലയെ പ്രേരിപ്പിച്ചത്. എഴുത്തിലും ജീവിതത്തിലും വിസ്മയങ്ങള്‍ക്കൊപ്പം വിവാദങ്ങളും കമലയെ സുരയ്യയ്‌ക്കൊപ്പം നിറഞ്ഞുനിന്നു.


ഒടുവില്‍ കൊച്ചിയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയില്‍ പോലും അവര്‍ വാര്‍ത്തകളില്‍ സജീവശ്രദ്ധ നേടി. സ്ത്രീവിമോചനത്തെ പ്രത്യയശാസ്ത്രപരമായി വ്യഖ്യാനിക്കാതെ തന്നെ യഥാര്‍ത്ഥ വിമോചനത്തെ എഴുത്തിലൂടെ വരച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞു.


കമലാ സുരയ്യ എന്ന സഹിത്യകാരിയെ കുറിച്ചോ അവരിലെ തന്റേടിയായ സ്ത്രീയെ കുറിച്ചോ നല്ലതല്ലാതെ ഒന്നും പറയാനില്ല. ആ നിലയില്‍ അവരെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു. ഇത്രയും പ്രശസ്തയായ ഒരു സ്ത്രീ മലയാളത്തിലിന്നു വരെ ഉണ്ടായിട്ടില്ല എന്നതും സത്യമാണ്..

മാധവികുട്ടി മതം മാറാനുള്ള കാരണം ??

പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോന്റെ പ്രതികരണം .

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറത്ത് വിട്ടു കൊണ്ട് കഥാകൃത്ത് ഇന്ദുമേനോന്‍ രംഗത്ത്. പ്രണയിച്ച് വഞ്ചിക്കപ്പെട്ടതിന് പ്രതികാരമായി മാധവിക്കുട്ടി അതേ മതത്തില്‍പ്പെട്ട മറ്റൊരാളെ കാമുകനായി സ്വീകരിച്ചുവെന്ന രഹസ്യം ഇന്ദുമേനോന്‍ വെളിപ്പെടുത്തന്നു . പ്രമുഖനായൊരാള്‍ പ്രേമം നടിച്ച് മാധവിക്കുട്ടിയെ മതം മാറ്റിക്കുകയായിരുന്നു.

മതം മാറിയ മാധവിക്കുട്ടിയെ അയാള്‍ തിരിഞ്ഞുനോക്കാതെ വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ദുമേനോന്‍ പറയുന്നു. മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന തന്നോട് അവര്‍ തന്നെയാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ഇന്ദുമേനോന്‍ ഒരു പ്രമുഖ മലയാളവാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഒരാളോടുള്ള പ്രേമം മൂലമാണ് മാധവിക്കുട്ടി മതം മാറിയത്. എന്നാല്‍, മതംമാറിയപ്പോള്‍ കാമുകന്‍ മുങ്ങി. ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും ഇന്ദുമേനോന്‍ വെളിപ്പെടുത്തുന്നു.

ഒരു പത്രം ഉടമ തന്നോട് മോശമായി പെരുമാറിയതായി ഇന്ദുമേനോനോട് മാധവിക്കുട്ടി തുറന്നു പറഞ്ഞത്രേ. തന്റെ കഥ പ്രസിദ്ധീകരിച്ചശേഷം പ്രതിഫലവുമായെത്തിയ പത്രാധിപര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് മാധവിക്കുട്ടി പറഞ്ഞത്. മകന്‍ കടന്നുവന്നപ്പോഴാണ് അയാള്‍ പിന്‍വാങ്ങിയതെന്നും പറയുന്നു.

വിവാദപരമായ ഒട്ടനവധി പരാമര്‍ശങ്ങളും, വെളിപ്പെടുത്തലുകളുമാണ് ഇന്ദുമേനോന്‍ തന്റെ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.


ഇന്ദുമേനോന്‍ മംഗളത്തിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തി.


ലീലാ മേനോന്റെ പ്രതികരണം .:


ഇന്ദുമേനോന്‍ മംഗളത്തിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തി.

ജന്മഭൂമിയില്‍ ലീലാമേനോന്‍ എഴുതിയ ‘കമല എങ്ങിനെ സുരയ്യയായി’ എന്ന ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 ലീലാ മേനോന്റെ കോളത്തിലെ പ്രസക്ത ഭാഗങ്ങള്‍…..

കമലയെ ഞാന്‍ പരിചയപ്പെട്ടത് കമല മതം മാറി മുസ്ലിമായതിന് ശേഷമാണ്. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ കൂടിയും ഫെമിനയിലെയും ഈവ്‌സ് വീക്കിലിയിലെ ഇംഗ്ലീഷ് കവിതകളില്‍ കൂടിയും നീര്‍മാതളം പൂത്തപ്പോള്‍ എന്ന മനോഹരമായ പുസ്തകത്തില്‍ കൂടിയും മാധവിക്കുട്ടി എന്ന കമലാദാസ് ലോകത്തിലെമ്പാടുമുള്ളവര്‍ക്കെന്ന പോലെ എനിക്കും സുപരിചിതയായിരുന്നു.

കമല മതം മാറുന്നു എന്ന് പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ് മുസ്ലിമായി മതം മാറി അബ്ദുള്‍സമദ് സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ് വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്‌ലാറ്റിലെത്തിയത്. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. കമലാ ദാസ് അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി. കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.

കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌"..


മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം മോശമാണ്.അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു മുതിരാതെ അവരുടെ എഴുത്തുകളെ സ്നേഹിച്ചു കൊണ്ടു നിര്‍ത്തുന്നു ..

2 comments: