Friday 11 October 2013


പ്രിയപ്പെട്ട ആമിയ്ക്ക്

(അയ്യപ്പന്‍ മൂലെശ്ശേരില്‍)


അവള്‍ അവള്‍ക്കായി അവളുടെ കഥകളെഴുതി
അവന്റെ നോട്ടങ്ങളെ ചുഴിഞ്ഞു നോക്കി
അവളുടെ ഹൃദയത്തെ അടുത്തറിഞ്ഞ്‌
കാലത്തെ അതിജീവിക്കാന്‍ അവളെഴുതി

സമുദായമെന്ന കള്ള മുത്തശ്ശിയുടെ സദാചാരമെന്ന
കപട ബോധത്തെ കൈവിറക്കാതെ തുറന്നെഴുതാന്‍
മനസ്സു കാട്ടിയവള്‍

മതത്തിനപ്പുറം മനസ്സാണ് ദൈവമെന്നു
മാനം നോക്കാതെ മന്ത്രിച്ചു പോന്നവള്‍
ഒടുവിലാ മതമര ചില്ലയില്‍ ക്രൂശിലേറാന്‍ വിധിക്കപ്പെട്ടവള്‍

ഇന്നിന്‍റെ കൈകള്‍ കൈകൂപ്പി വണങ്ങുമ്പോഴും
ഇന്നലെയുടെ മതങ്ങള്‍ അവള്‍ക്കുള്ളില്‍ കീറിവച്ച
മാരക സൗഹാര്‍ദത്തിന്‍റെ വിഷ ചാലുകള്‍
ആ കൈകളെ നിഷ്പ്രഭമാക്കും

മഴയും മഞ്ഞും അവളുടെ വിരലുകളില്‍ പെയ്തിറങ്ങിയില്ല അവളുടെ മരവിച്ച മനസ്സിന്‍റെ
ആഗ്രഹ തീഷ്ണതകളും,വികാര വിക്ഷോപണങ്ങളുമൊക്കെ അവളെഴുതി അവള്‍ക്കു വേണ്ടി

മനപൊരുത്തമില്ലാത്ത മതങ്ങള്‍ മരിച്ചു വീണാലും
മനുഷന്റെ മണമുള്ള അക്ഷരങ്ങളിലൂടെ
നീയെല്ലാ കാലത്തെയും അതി ജീവിച്ചു കൊണ്ടേയിരിക്കും

മറവിയുടെ മറുകരയിലേയ്ക്ക്
തീര്‍ത്ഥാടനമാരംഭിക്കും നാള്‍ വരേയ്ക്കും
നീയെന്റെ ഹൃദയ കവാടത്തിലെ
നീര്‍മാതളമായി പൂത്തുകൊണ്ടേയിരിക്കും




0 comments:

Post a Comment